ചോദ്യക്കോഴ: എത്തിക്‌സ് കമ്മിറ്റിയുടെ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍

ചോദ്യക്കോഴ: എത്തിക്‌സ് കമ്മിറ്റിയുടെ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ചോദ്യക്കോഴ ആരോപണത്തില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ലോക്‌സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനം നിയമ വിരുദ്ധമാണെന്നും മഹുവ ഹര്‍ജിയില്‍ ഉന്നയിച്ചു. ഈ മാസം എട്ടിനായിരുന്നു മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്.

തന്നെ പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തെളിവില്ലാതെ നടപടി എടുത്ത എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനത്തെ മഹുവ വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷത്തെ ഒതുക്കാനുള്ള ആയുധമായി എത്തിക്സ് കമ്മിറ്റി  മാറുകയാണെന്നായിരുന്നു മഹുവയുടെ ആരോപണം. മഹുവയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.ബി.ഐ ആന്വേഷണവുമുണ്ട്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മഹുവ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.