തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തോക്കും തിരകളും നഷ്ടമായ കേസ്; പത്ത് പൊലീസുകാര്‍ക്കെതിരെ അന്വേഷണം

 തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തോക്കും തിരകളും നഷ്ടമായ കേസ്; പത്ത് പൊലീസുകാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനില്‍ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ പത്ത് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് നടപടി.

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്. ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച ഒരു എസ്പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. പൊലീസുകാരുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേല്‍നോട്ടക്കുറവ് ഉള്‍പ്പെടെ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.