21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിജയം കണ്ടു; കിണറ്റില്‍ വീണ ആനയെ രക്ഷിച്ചു

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിജയം കണ്ടു; കിണറ്റില്‍ വീണ ആനയെ രക്ഷിച്ചു

അരീക്കോട്: മലപ്പുറം അരീക്കോട് കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി. കിണറ്റില്‍ നിന്നു മണ്ണു മാന്തി പാത നിര്‍മിച്ചാണ് ആനയെ പുറത്തെത്തിച്ചത്. വനം വകുപ്പിന്റെ രാത്രി ദൗത്യമാണ് ഫലം കണ്ടത്. ജനവാസ മേഖലയില്‍ നില്‍ക്കുന്ന ആനയെ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് കയറ്റാനാണ് വനം വകുപ്പിന്റെ ശ്രമം.

ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കാളികളായത്.

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. ഏക്കര്‍ കണക്കിന് കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ വീണത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.