ബോധവത്കരണം ഫലം കണ്ടെന്ന് അധികൃതര്‍; ഷാര്‍ജയില്‍ റോഡ് അപകടങ്ങള്‍ കുറഞ്ഞു

 ബോധവത്കരണം ഫലം കണ്ടെന്ന് അധികൃതര്‍; ഷാര്‍ജയില്‍ റോഡ് അപകടങ്ങള്‍ കുറഞ്ഞു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡ് അപകടങ്ങള്‍ കുറഞ്ഞതായി പൊലീസ്. 2023-2024 വര്‍ഷത്തെ അപേക്ഷിച്ച് 2024-2025 വര്‍ഷത്തില്‍ അപകട മരണങ്ങളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. അധികൃതരുടെ കണക്ക് പ്രകാരം 2024-25 ല്‍ ഒരു ലക്ഷം യാത്രക്കാരില്‍ 1.7 പേരാണ് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് ഇതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

റോഡ് സുരക്ഷയെപ്പറ്റി ജനങ്ങള്‍ക്ക് നല്‍കിയ ബോധവല്‍കരണമാണ് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ട്രാഫിക്, സെക്യൂരിറ്റി മീഡിയ വകുപ്പുള്‍ ചേര്‍ന്നാണ് ബോധവല്‍കരണ ക്യാമ്പയ്നുകള്‍ സംഘടിപ്പിച്ചത്. അപകടകരമായ ഡ്രൈവിങ്, ശരിയായ രീതിയില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യാത്തത്, അമിത വേഗത, അപകടകരമായി ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങി 12 കാര്യങ്ങള്‍ മുന്‍നിര്‍ത്തി ആയിരുന്നു ക്യാമ്പയ്നുകള്‍ സംഘടിപ്പിച്ചത്.

പൊതുജനങ്ങളുടെ സഹകരണവും നിയമങ്ങള്‍ കൃത്യമായി പാലിച്ചതുമാണ് മരണങ്ങള്‍ കുറക്കാന്‍ സാധിച്ചതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി പറഞ്ഞു. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഷാര്‍ജ പൊലീസിന്റെ നീക്കത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.