അഞ്ച് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്; ഷി ചിന്‍പിങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

അഞ്ച് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്; ഷി ചിന്‍പിങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ക്വാലലംപുര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഞ്ച് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ദക്ഷിണ കൊറിയയില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുമായുള്ള തീരുവ യുദ്ധം നിലനില്‍ക്കുന്നതിനിടെ ഇരുവരുടേയും കൂടിക്കാഴ്ച ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

യാത്രയ്ക്കിടെ ദോഹ വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി എന്നിവരുമായി വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തും.

മലേഷ്യയിലെ ക്വാലലംപുരില്‍ ഇന്ന് ആരംഭിക്കുന്ന ആസിയാന്‍ സമ്മേളനത്തിനെത്തുന്ന ട്രംപ് തുടര്‍ന്ന് ദക്ഷിണ കൊറിയയും ജപ്പാനും സന്ദര്‍ശിക്കും. വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനില്‍ 'അപെക്' വ്യാപാര ഉച്ചകോടിയിലും പങ്കെടുക്കും. ഇവിടെ വച്ചാണ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.