കുവൈറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയേക്കും. റമദാന്‍ അവസാന പത്തില്‍ പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്നാണ് സൂചന.
കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാകും അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ഭാഗിക കർഫ്യൂവാണ് കുവൈറ്റില്‍. ഏപ്രില്‍ 22 വരെയാണ് ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചിട്ടുളളത്. അതിനുശേഷം കോവിഡ് വ്യാപനം വിലയിരുത്തി തീരുമാനമെടുത്തേക്കും.
ഇന്നലെ 1235 പേരിലാണ് കുവൈറ്റില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ തന്നെ രണ്ട് പേരുടെ നില ഗുരുതരമാണ്. 12 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.1264 പേരാണ് രോഗമുക്തരായത്. 14129 രോഗികളാണ് നിലവില്‍ ചികിത്സയിലുളളത്.