ഷാർജ: കോവിഡ് സാഹചര്യത്തിലും സ്കൂള്‍ ക്യാംപസുകളിലേക്ക് മാറാന്‍ ഷാർജയും. കുട്ടികളുടെ രക്ഷിതാക്കളുടെ തീരുമാനമനുസരിച്ച് വേണമെങ്കില്‍ സ്കൂളിലെത്തിയുളള പഠനമാകാമെന്നാണ് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്.
അതേസമയം, സ്കൂളുകളില്‍ എത്തുന്നതിന് 72 മണിക്കൂറിനുളളിലെടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് വിദ്യാർത്ഥികള്‍ ഹാജരാക്കണം. ഷാർജയില്‍ ഏപ്രില്‍ 11 നാണ് സ്വകാര്യ സ്കൂളുകള്‍ തുറക്കുന്നത്. ഏപ്രില്‍ 18 മുതല്‍ വിദ്യാർത്ഥികള്‍ക്ക് ക്യാംപസിലെത്തിയുളള പഠനമാകാമെന്നാണ് ഷാർജയുടെ എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചിട്ടുളളത്.
ഹൈബ്രിഡ് പഠനരീതിയോ റിമോട്ട് പഠനരീതിയോ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യമനുസരിച്ച് തെരഞ്ഞെടുക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകണം സ്കൂളുകളില്‍ പഠനമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.