അബുദാബി: ഒമാനൊഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ ആരംഭിക്കും. യുഎഇയുടെ ചാന്ദ്രനിരീക്ഷണ കമ്മിറ്റി നാളെ റമദാന്‍ ആരംഭിക്കുമെന്ന് അറിയിച്ചു. മഗ്രിബ് പ്രാർത്ഥനയ്ക്ക് ശേഷം നിയമമന്ത്രി സുല്‍ത്താന്‍ സയ്യീദ് അല്‍ ബാദി അല്‍ ദഹേരിയുടെ അധ്യക്ഷതയില്‍ അബുദാബി ജുഡീഷണല്‍ വിഭാഗം വിർച്വല്‍ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
കരുണയുടേയും നന്മയുടേയും റമദാനെന്ന് ദുബായ് ഭരണാധികാരിയും. ക്ഷമയുടേയും ത്യാഗത്തിന്‍റേയും പുണ്യമാസമെന്ന് അബുദാബി കിരീടാവകാശിയും ട്വീറ്റ് ചെയ്തു.