കോവിഡ് കുറഞ്ഞാല്‍ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ: മത്സരങ്ങള്‍ മുംബൈയില്‍; കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല

കോവിഡ് കുറഞ്ഞാല്‍ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ: മത്സരങ്ങള്‍ മുംബൈയില്‍; കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല

മുംബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞാല്‍ ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടന്നേക്കുമെന്ന് ബിസിസിഐ ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കി. നേരത്തെ ടി ട്വന്റി ലീഗ് ദക്ഷിണാഫ്രിക്കയില്‍ വച്ച് നടത്താനായിരുന്നു പദ്ധതിയെങ്കിലും ഐപിഎല്‍ നടക്കേണ്ട സമയമാകുമ്പോള്‍ ഇന്ത്യയിലെ രോഗബാധയുടെ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ തന്നെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി ഐപിഎല്‍ ടീം ഉടമകളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ബിസിസിഐ വിളിച്ചിരുന്നു. ടീം ഉടമകള്‍ക്ക് മാത്രമായിരുന്നു ഈ മീറ്റിംഗിലേക്ക് ക്ഷണം ലഭിച്ചിരുന്നത്. ഐപിഎല്‍ ഇന്ത്യയില്‍ നടത്തുന്നതിനോട് ഉടമകള്‍ക്കും താല്‍പര്യമെന്നാണ് അറിയുന്നത്.

അതേസമയം ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കുകയാണെങ്കില്‍ മൂന്ന് വേദികളെ ബിസിസിഐ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. വാങ്കഡേ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ് ഒഫ് ഇന്ത്യ, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവയാണ് ഐപിഎല്‍ വേദികളായി തിരഞ്ഞെടുത്തിട്ടുള്ളത്. മൂന്ന് സ്റ്റേഡിയവും മുംബൈയിലാണുള്ളത്. ആവശ്യമായി വരികയാണെങ്കില്‍ പൂനെയും വേദിയായേക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.