പാകിസ്താനില്‍നിന്നും യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ഇസ്രയേല്‍; ഇറ്റലിയില്‍ 2,00,000 പാക് പൗരന്മാര്‍

പാകിസ്താനില്‍നിന്നും യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ഇസ്രയേല്‍; ഇറ്റലിയില്‍ 2,00,000 പാക് പൗരന്മാര്‍

ഇറ്റലി: പാകിസ്താനില്‍നിന്നും യൂറോപ്പിലേക്ക് തീവ്രവാദ ചിന്താഗതിക്കാര്‍ വന്‍ തോതില്‍ കുടിയേറുന്നതിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേല്‍. ഇറ്റലിയിലെ ജനോവയില്‍ നിന്നും 12-ലധികം പേരെ പോലീസും സുരക്ഷാസേനയും പിടികൂടിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയത്. പിടിയിലായവര്‍ തീവ്രവാദബന്ധം ഉള്ളവരാണെന്നും തീവ്രവാദ സംഘടനയായ ഗാബര്‍ സംഘവുമായി ബന്ധമുള്ളവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

2021-ലെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 2,00,000 പാകിസ്താന്‍ പൗരന്‍മാരുണ്ടെന്നാണ് ഇറ്റലി സ്ഥാനപതി ആന്‍ഡ്രിയാസ് ഫെറാറെസിന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 1,40,000 പേര്‍ക്ക് മാത്രമാണ് രേഖകള്‍ ഉള്ളത്. മറ്റുള്ളവര്‍ അനധികൃത കുടിയേറ്റം നടത്തിയവരാണ്. യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ള പാകിസ്താനികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് വിസ ഇല്ലാതെ ഇസ്രയേലില്‍ ഉള്‍പ്പെടെ യാത്ര ചെയ്യാമെന്ന ഇളവ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. തീവ്രവാദ സംഘടനകളുടെ ശൃംഖലയുടെ വളര്‍ച്ചയ്ക്കും ഈ യാത്രാ ഇളവ് കാരണമാകുമെന്നും സ്ഥാനപതി വ്യക്തമാക്കുന്നു.

പാകിസ്താന്‍ തീവ്രവാദം യൂറോപ്പില്‍ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കൃത്യസമയത്ത് തടഞ്ഞാല്‍ മാത്രമേ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്നും ഇസ്രയേല്‍ മാദ്ധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം കൊണ്ട് നടത്തിയ അന്വേഷണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലും തീവ്രവാദ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായി. യു.കെ, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്താന്‍ അനുകൂലികളുടെ നിരീക്ഷണവലയത്തിലാണെന്നും സുരക്ഷ സേനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങളുടെ മതത്തിനെതിരേ സംസാരിക്കുന്നവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദി ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു.

2020-ല്‍ ഫ്രഞ്ച് മാധ്യമമായ ചാര്‍ലി ഹെബ്ഡോ ഓഫീസില്‍ നടന്ന തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ വംശജരായ 14 പേരെ ഇറ്റലിയിലെ ജനോവയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ പേര്‍ ഇസ്രയേലിലേക്കും കുടിയേറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനധികൃത പാക്കിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്കെതിരെ സുരക്ഷ നടപടികള്‍ ഇറ്റലിയും യൂറോപ്പും കൈകൊള്ളണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.