വിമാനത്താവളത്തില്‍ രണ്ട് വയസുള്ള കുഞ്ഞിനോട് ക്രൂരത; കാലില്‍ പിടിച്ച് തറയില്‍ അടിച്ച് യുവാവ്; കുട്ടിക്ക് ഗുരുതര പരിക്ക്

വിമാനത്താവളത്തില്‍ രണ്ട് വയസുള്ള കുഞ്ഞിനോട് ക്രൂരത; കാലില്‍ പിടിച്ച് തറയില്‍ അടിച്ച് യുവാവ്; കുട്ടിക്ക് ഗുരുതര പരിക്ക്

മോസ്‌കോ: രണ്ട് വയസുള്ള കുട്ടിയോട് കൊടും ക്രൂരത കാട്ടി യുവാവ്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തിലാണ് സംഭവം. ബെലാറസുകാരനായ വ്ലാഡിമിര്‍ വിറ്റകോവ് എന്നയാള്‍ ഇറാന്‍ സ്വദേശിയുടെ കുഞ്ഞിന് നേരെയാണ് ക്രൂരത കാട്ടിയത്. കുട്ടിയുടെ അമ്മ, മകന് വേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. യാതൊരു വിധ പ്രകോപനവുമില്ലാതെ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി കോമ അവസ്ഥയിലാണ്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.