പഠനത്തില്‍ പിന്നോട്ട് പോയ കുട്ടികളെ സഹായിക്കാന്‍ അമേരിക്കയില്‍ രണ്ടര ലക്ഷം അധ്യാപകരെ നിയമിക്കുന്നു

പഠനത്തില്‍ പിന്നോട്ട് പോയ കുട്ടികളെ സഹായിക്കാന്‍ അമേരിക്കയില്‍ രണ്ടര ലക്ഷം അധ്യാപകരെ നിയമിക്കുന്നു

വാഷിംഗ്ടണ്‍: കോവിഡ് കാലത്ത് അധ്യാപകരില്‍ നിന്ന് നേരിട്ടുള്ള പഠനം സാധ്യമാകാതെ പഠനത്തില്‍ പിന്നോട്ട് പോയ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ 2,50,000 താല്‍ക്കാലിക അധ്യാപകരെ അമേരിക്കയില്‍ നിയമിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ചൊവ്വാഴ്ച മുതല്‍ റിക്രൂറ്റിംഗ് നടപടികള്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ മെന്റര്‍, ട്യൂട്ടര്‍ എന്നീ തസ്തികയില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ട്യൂട്ടറിംഗ്, സമ്മര്‍ ലേണിംഗ്, ആഫ്റ്റര്‍ സ്‌കൂള്‍ പ്രോഗ്രാമുകള്‍ എന്നിവയാണ് കുട്ടികള്‍ക്ക് നല്‍കുക. 122 ബില്യണ്‍ ഡോളര്‍ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് കുട്ടികള്‍ പല വിഷയങ്ങളിലും പിന്നിലേക്ക് പോയതായി കണ്ടതാണ് ഇത്തരമൊരു പരിപാടിയിലേക്ക് നയിച്ചതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള അധ്യാപകരും ഉപദേശകരും വിദ്യാര്‍ത്ഥികളുടെ നേട്ടം, ക്ഷേമം, മൊത്തത്തിലുള്ള വിജയം എന്നിവയെ നല്ല നിലയില്‍ സ്വാധീനിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.