മനില: വടക്കന്‍ ഫിലിപ്പീൻ ദ്വീപായ ലുസോണില്‍ വന്‍ ഭൂചലം. ബുധനാാഴ്ച്ച 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാല് പേര്‍ മരിക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ മനിലയിലും ഭൂചലനത്തിന്റെ പ്രകമ്പനം എത്തിയെന്ന് ആഭ്യന്തര സെക്രട്ടറി ബെഞ്ചമിന്‍ അബലോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബെന്‍ഗ്വെറ്റ് പ്രവിശ്യയില്‍ രണ്ടുപേരും അബ്ര പ്രവിശ്യയില്‍ ഒരാളും മറ്റൊരു പ്രവിശ്യയില്‍ ഒരാളുമാണ് മരിച്ചത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. 173 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 58 മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അബ്ര പ്രവേശിയിലെ ആശുപത്രി കെട്ടിടം ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ അവിടെ നിന്ന് മാറ്റി. വൈസ് ഗവര്‍ണര്‍ ജോയ് ബെര്‍ണോസ് തകര്‍ന്ന ആശുപത്രി കെട്ടിടം സന്ദര്‍ശിച്ചു. 44 പേര്‍ക്ക് ഇവിടെ പരിക്ക് പറ്റി.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ഡോളോറസ് പട്ടണത്തിന് തെക്കുകിഴക്കായി 11 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ശക്തമായ തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് സംസ്ഥാന ഭൂകമ്പ ശാസ്ത്ര ഏജന്‍സി ഡയറക്ടര്‍ റെനാറ്റോ സോളിഡം പറഞ്ഞു. പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിന്റെ കൂടുംബ വീടിന് സമീപംമാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുത്തുവരികെയാണെന്ന് മാര്‍ക്കോസ് ഫേസ്ബുക്കില്‍ പറഞ്ഞു.