ഹെയ്ത്തില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടപ്പെട്ട് അഞ്ചു പേര്‍ മരിച്ചു; ഈ മാസം മരണപ്പെട്ടത് മൂന്ന് ഡസനോളം ഹെയ്ത്തിക്കാര്‍

ഹെയ്ത്തില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടപ്പെട്ട് അഞ്ചു പേര്‍ മരിച്ചു; ഈ മാസം മരണപ്പെട്ടത് മൂന്ന് ഡസനോളം ഹെയ്ത്തിക്കാര്‍

ബഹാമാസ്: ഹെയ്തില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി അമേരിക്ക ലക്ഷ്യമാക്കി യാത്ര തിരിച്ച ബോട്ട് സാന്‍ ജുവാന് സമീപം അപകടപ്പെട്ട് അഞ്ചു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 66 പേരെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. ജനവാസമില്ലാത്ത മോണോ ദീപിന് സമീപമാണ് ബോട്ട് അപകടപ്പെട്ടത്. ശക്തമായ തിരമാലയും കാറ്റുമാണ് അപകട കാരണം.

അപകടം ഉണ്ടായ മോണോ ദ്വീപിന് സമീപം മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. രക്ഷപെടുത്തിയവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് വക്താവ് റിക്കാര്‍ഡോ കാസ്‌ട്രോഡാഡ് അസോസിയേറ്റഡ് പറഞ്ഞു.

കടുത്ത ദാരിദ്രവും പട്ടിണിയും കൂട്ടക്കൊലകളും മൂലം അരക്ഷിതാവസ്ഥ രൂക്ഷമായ ഹെയ്തില്‍ നിന്ന് ജീവിതമാര്‍ഗം തേടിയുള്ള ഹെയ്തിയന്‍ക്കാരുടെ സാഹസിക കടല്‍യാത്ര മറുകര കാണാതെ പോകുന്ന ഒടുവിലെ സംഭവമാണിത്. കഴിഞ്ഞ ഞായറാഴ്ച്ച കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടപ്പെട്ട് 17 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും വര്‍ധിച്ചുവരുന്ന ഹെയ്തില്‍ അരിക്ഷിതാവസ്ഥയില്‍ നിന്ന് മോചനം തേടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ഹെയ്തിന്‍ കാരുടെ എണ്ണം ഒരോ ദിവസവും കൂടിവരികെയാണ്. അപകടം നിറഞ്ഞ കടല്‍ യാത്രക്കിടെ മറുകരയെത്തുന്നവരേക്കാള്‍ എത്രയോ മടങ്ങാണ് യാത്രയ്ക്കിടെ അപകടപ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം.

കടല്‍യാത്ര ഏറെ അപകടം നിറഞ്ഞതാണെന്ന് അവര്‍ക്ക് അറിയാമെങ്കിലും ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന കൂട്ട അക്രമവും പലായനം ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാകുകയാണ്. 3,000 മുതല്‍ 8,000 ഡോളര്‍ വരെയാണ് ഇത്തരത്തില്‍ അനധികൃത മനുഷ്യക്കടത്തിനായി ഓരോരുത്തരും നല്‍കേണ്ടിവരുന്നതെന്ന് രക്ഷപ്പെട്ടവരില്‍ ചിലര്‍ പറഞ്ഞു.



മെയ് മാസത്തില്‍ 842 ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി അമേരിക്കയിലേക്ക് പോയ ഒരു ബോട്ട് വഴി തെറ്റി ക്യൂബയുടെ വടക്കന്‍ തീരത്ത് എത്തിയത് വാര്‍ത്ത ആയിരുന്നു. അതേ മാസം പോര്‍ടോ റിക്കോയ്ക്ക് സമീപം ഹെയ്തിയന്‍ കുടിയേറ്റക്കാരുമായി പോയ ഒരു ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. മുന്‍ മാസങ്ങളിലും സമാനമായ അപകട മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

87 ശതമാനം ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള രാജ്യമാണ് ഹെയ്തി. ദാരിദ്രവും പട്ടിയും മുലം പൊറുതിമുട്ടിയ ഹെയ്തീനിയന്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റ് ഭീഷണികള്‍ കവര്‍ച്ചയും ആക്രമണങ്ങളും കൂട്ടക്കൊലകളുമാണ്. ക്രിസത്യാനികളാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്.

മോചനദ്രവ്യത്തിനായാണ് തട്ടിക്കൊണ്ടുപോകുന്നത്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ കൊലപ്പെടുത്തും. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുവേണ്ടി പ്രയത്‌നിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ലൂയിസ ഡെല്‍ ഓര്‍ട്ടോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് സമീപകാലത്തുണ്ടായ ദാരുണമായ സംഭവം.

കഴിഞ്ഞ മാസം മാത്രം ഹെയ്തിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ ആള്‍ക്കുട്ട ആക്രമണങ്ങളില്‍ 89 പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. ദുരിതങ്ങളും കഷ്ടപ്പാടുകളും മൂലം ജനജീവിത ദുസഹമായി രാജ്യത്ത് അക്രമവും അരക്ഷിതാവസ്ഥയും ജനങ്ങളുടെ ദൈനംദിന ശാപമായി മാറിയിരിക്കുകയാണ്. അക്രമസംഘങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം രാജ്യത്ത് ഉണ്ടാകേണ്ടത് അടിയന്തിര ആവശ്യമായി വന്നിരിക്കുന്നു. അനധികൃത സംഘങ്ങളെ നിരായുധരാക്കാന്‍ പൊലീസില്‍ നിന്ന് ഉടനടി നടപടി ആളുകള്‍ പ്രതീക്ഷിക്കുന്നു. സ്വന്തം നിലയില്‍ കഴിയില്ലെങ്കില്‍ പുറത്തുനിന്നുള്ള രാജ്യങ്ങളുടെ സഹായം തേടണമെന്നാണും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.