മസ്കറ്റ്: വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ നല്‍കാന്‍ ഒമാന്‍. നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും മുക്തമാകുന്നതിനുളള പല നടപടികളും സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ദീർഘകാല വിസ നല്‍കുന്നതിനുളള തീരുമാനവും. ഇതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ചുളള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
സാമ്പത്തിക ഉത്തേജനത്തിനായുളള സംരംഭങ്ങള്‍, പദ്ധതികള്‍ തുടങ്ങിയ ദീർഘകാല പദ്ധതികളും പരിഗണിക്കുന്നുണ്ട്. നികുതികളും പലിശനിരക്കുകളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുളള ധനനയങ്ങളും ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനുളള പദ്ധതികളുമുണ്ടാകും.