മോസ്കൊ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ബുധനാഴ്ച റഷ്യയിൽ ഭാഗിക സൈനീക വിഭവ സമാഹരണം പ്രഖ്യാപിച്ചു.
മുൻകൂട്ടി റെക്കോർഡ് ചെയ്ത ടെലിവിഷൻ പ്രഖ്യാപനത്തിൽ, പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഉക്രെയ്നിലെ ജനങ്ങളെ പീരങ്കികളാക്കി മാറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. റഷ്യയുടെ ആയുധ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ധനസഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടതായി പറയുന്നതിനൊപ്പം കൂടുതൽ വിശദാംശങ്ങൾ നൽകാതെ തന്നെ സൈനീക വിഭവ സമാഹരണ നടപടികൾ ബുധനാഴ്ച ആരംഭിക്കുമെന്ന് പുടിൻ അറിയിച്ചു.
ഒരു ഭാഗിക സൈനീക വിഭവ സമാഹരണ നടപടികൾ എന്നാൽ റഷ്യൻ ബിസിനസ് സ്ഥാപനങ്ങളും പൗരന്മാരും യുദ്ധത്തിന് കൂടുതൽ സംഭാവന നൽകണം എന്നാണ് ഇതിനർത്ഥം.റിസർവ് ലിസ്റ്റിൽ പെടുന്ന പൗരന്മാരെ സൈനീക സേവനത്തിനായി വിളിക്കുന്നതായിരിക്കും. സായുധ സേനയുടെ റാങ്കുകളിൽ സേവനമനുഷ്ഠിച്ച 300,000 പൗരന്മാരെയാണ് ആദ്യ പടിയായി സൈന്യത്തിലേക്ക് വിളിച്ചിരിക്കുന്നത്. ഉക്രെയ്നിൽ റഷ്യൻ സൈന്യത്തിന് യുദ്ധക്കളത്തിൽ വലിയ നഷ്ടം സംഭവിച്ചതിന് ശേഷമാണ് ഈ നീക്കം. വടക്കുകിഴക്കൻ ഭാഗത്ത് ശക്തമായ പ്രത്യാക്രമണവുമായി ഉക്രയ്ൻ മുന്നോട്ട് നീങ്ങുന്നു.
ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിനെ ആക്രമിച്ചിട്ടും ഇതുവരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല പകരം പ്രത്യേക സൈനിക നടപടി എന്നാണ് റഷ്യ യുദ്ധത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യത്തിന് നാറ്റോ രാജ്യങ്ങളേക്കാൾ വികസിത നാശത്തിന്റെ വിവിധ [ആയുധങ്ങൾ] ഉണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം തുടർന്നു.
രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടാകുമ്പോൾ, റഷ്യയെയും ജനങ്ങളെയും സംരക്ഷിക്കാൻ തങ്ങളുടെ പക്കലുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും റഷ്യക്ക് നാറ്റോ രാജ്യങ്ങളേക്കാൾ നാശം വിതയ്ക്കാനുതകുന്ന വിവിധ ആയുധങ്ങൾ ഉണ്ടെന്നും പുടിൻ ഓർമ്മിപ്പിച്ചു.
സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിന് സൈനിക കരാറിൽ ഒപ്പുവയ്ക്കുന്നവർക്ക്, ഉക്രെയ്നിൽ യുദ്ധം ചെയ്യാൻ അയക്കുന്നവർക്ക് ലഭിക്കുന്ന അതേ ശമ്പളവും ബോണസും ലഭിക്കുമെന്നും അധിക പരിശീലനത്തിന് വിധേയമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
പാശ്ചാത്യ രാജ്യങ്ങൾ ഉക്രയ്‌നു നൽകുന്ന സാമ്പത്തിക-സായുധ സഹായങ്ങൾ യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവാണ് റഷ്യക്ക് നേരിടേണ്ടി വന്ന തിരിച്ചടി.