തിരുവനന്തപുരം: മുന്‍ പുനലൂർ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.
കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചു.
പുനലൂര്‍ മധുവിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽക്കേ പാർട്ടിയിൽ ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയോട് എല്ലാക്കാലത്തും വിശ്വസ്തതയും കൂറും പുലർത്തിയ ആളായിരുന്നു അദ്ദേഹം. സുഹൃത്തിന്റെ വിയോഗം വ്യക്തിപരമായും വലിയൊരു നഷ്ടമാണ് - രമേശ് ചെന്നിത്തല പറഞ്ഞു.