വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്റെ 2022-ലെ റാറ്റ്സിംഗര്‍ പ്രൈസ് പ്രഖ്യാപിച്ചു. ദൈവശാസ്ത്രജ്ഞനായ മൈക്കൽ ഫെഡോ, നിയമ പ്രൊഫസർ ജോസഫ് ഹാലെവി ഹൊറോവിറ്റ്സ് വെയ്‌ലർ എന്നിവക്കാണ് ഇത്തവണത്തെ റാറ്റ്സിംഗര്‍ പ്രൈസ്.
അടുത്ത ഡിസംബർ ഒന്നിന് അപ്പോസ്തോലിക് പാലസിന്റെ ക്ലെമന്റൈൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ഇരുവർക്കും പുരസ്‌കാരം നൽകും. ദൈവശാസ്ത്ര മേഖലയിലെ ശാസ്ത്രീയ ഗവേഷണത്തിന് നൽകുന്ന അവാർഡാണ് റാറ്റ്സിംഗര്‍ പ്രൈസ്.

ദൈവശാസ്ത്രജ്ഞനായ മൈക്കൽ ഫെഡോ, പ്രൊഫസർ ജോസഫ് എച്ച്‌എച്ച് വെയ്‌ലർ
ഫ്രാൻസിലെ ലിയോണിൽ 1952-ൽ ജനിച്ച ജെസ്യൂട്ട് പുരോഹിതനാണ് മൈക്കൽ ഫെഡോ. 1987 മുതൽ പാരീസിലെ സെന്റർ സെവ്‌റസിൽ ഡോഗ്മാറ്റിക് തിയോളജിയും പാട്രിസ്റ്റിക്‌സും പഠിപ്പിക്കുന്നു. അവിടെ അദ്ദേഹം ദൈവശാസ്ത്ര ഫാക്കൽറ്റിയുടെ ഡീനായും തുടർന്ന് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എക്യുമെനിക്കൽ സംവാദങ്ങളിലും സജീവമായ സാന്നിധ്യമാണ് പ്രൊഫസർ ഫെഡോ.
ലൂഥറൻമാരുമായും ഓർത്തഡോക്സ് ക്രിസ്ത്യാനികളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ദൈവശാസ്ത്ര സംഘടനകളിലും കമ്മീഷനുകളിലും പ്രൊഫസർ മൈക്കൽ ഫെഡോ അംഗമാണ്. കൂടാതെ പാട്രിസ്റ്റിക്സ്, ക്രിസ്റ്റോളജി എന്നിവ ഉൾപ്പെടെ ഉള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ് പ്രൊഫസർ ഫെഡോ.
യൂണിവേഴ്‌സിറ്റികളിലും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജൂത നിയമ പ്രൊഫസറായ ജോസഫ് എച്ച്‌എച്ച് വെയ്‌ലർ ഒരു അമേരിക്കൻ പൗരനാണ്, 1951-ൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ചു. വിവിധ വിഷയങ്ങളിലുള്ള നൈപുണ്യം അദ്ദേഹത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും മറ്റിടങ്ങളിലും നിരവധി സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചു.

ഫ്രാൻസിസ് പാപ്പ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയോടൊപ്പം
നിലവിൽ പ്രൊഫസർ ജോസഫ് യൂണിവേഴ്‌സിറ്റി പ്രൊഫസറും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ യൂറോപ്യൻ യൂണിയൻ ജീൻ മോണറ്റ് ചെയർ ഹോൾഡറും ആണ്. ഹൗസർ ഗ്ലോബൽ ലോ സ്‌കൂൾ പ്രോഗ്രാമിന്റെ ഡയറക്ടറും കോളേജ് ഓഫ് യൂറോപ്പിലെ പ്രൊഫസറുമാണ് അദ്ദേഹം. മാത്രമല്ല വിവിധ യൂറോപ്യൻ രാജ്യങ്ങളിലും മക്കാവോയിലും അധ്യാപക, കൺസൾട്ടിംഗ് സ്ഥാനങ്ങളും പ്രൊഫസർ ജോസഫ് വഹിക്കുന്നു.
ഭരണഘടനാ, അന്തർദേശീയ, യൂറോപ്യൻ നിയമങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും നിരവധി കൃതികളുടെ രചയിതാവാണ് പ്രൊഫസർ വെയ്‌ലർ. യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് മുമ്പാകെ രാജ്യത്തിന്റെ കേസ് വാദിച്ചതിന് ഇറ്റലിയിൽ അദ്ദേഹം പ്രശസ്തനാണ്.
2011 മാർച്ച് 18 ന്, സ്കൂളുകളിലെ ക്ലാസ് മുറികളിൽ ക്രൂശിതരൂപങ്ങൾ പ്രദർശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇറ്റാലിയൻ നിയമം യൂറോപ്യൻ കൺവെൻഷൻ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച നിയമത്തെ ലംഘിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനൊക്കെ പുറമെ അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹത്തിന് ഓണററി ബിരുദം ലഭിച്ചിട്ടുണ്ട്.
ജീവിതത്തിലുടനീളം ദൈവശാസ്ത്രത്തിന് ആധികാരികവും അർഥവത്തായതുമായ സംഭാവനകൾ നൽകിയ പണ്ഡിതന്മാരെ അംഗീകരിക്കുന്നതിന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2011-ലാണ് റാറ്റ്സിംഗര്‍ പുരസ്‌കാരം ആരംഭിച്ചത്. ബെനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് ജോസഫ് റാറ്റ്സിംഗര്‍ എന്നായിരുന്നു പാപ്പയുടെ പേര്. ക്രിസ്തുമതവുമായി ബന്ധപ്പെട്ട കലാലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അക്കാദമിക്, സംഗീതസംവിധായകർ, കലാകാരന്മാർ, എഴുത്തുകാർ എന്നിവർക്കും ഈപുരസ്‌കാരം നൽകിവരുന്നുണ്ട്.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ
മാർപ്പാപ്പ നാമനിർദ്ദേശം ചെയ്ത 5 അംഗങ്ങൾ അടങ്ങുന്ന ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റിയാണ് സമ്മാനത്തിനായുള്ള സ്ഥാനാർത്ഥികളെ മാർപ്പാപ്പയോട് നിർദ്ദേശിക്കുന്നത്. ആഞ്ചലോ അമറ്റോ, കുർട്ട് കോച്ച്, ലൂയിസ് ലഡാരിയ, ജിയാൻഫ്രാങ്കോ റവാസി, റീജൻസ്ബർഗ് ബിഷപ്പും പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റുമായ ബിഷപ്പ് റുഡോൾഫ് വോഡർഹോൾസർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.
ഈ വർഷം ആർച്ച് ബിഷപ്പ് സാൽവത്തോർ ഫിസിചെല്ല കർദ്ദിനാൾ അമറ്റോയ്ക്ക് പകരക്കാരനായിരുന്നു.
2011-ൽ ഇത് സ്ഥാപിതമായതുമുതൽ, 26 പണ്ഡിതന്മാർക്ക് റാറ്റ്സിംഗർ സമ്മാനം ലഭിച്ചു. അവരിൽ പലരും ഡോഗ്മാറ്റിക് അല്ലെങ്കിൽ അടിസ്ഥാന ദൈവശാസ്ത്രം, തിരുവെഴുത്ത്, പാട്രോളജി എന്നിവയിൽ പണ്ഡിതന്മാരാണ്.
സമീപ വർഷങ്ങളിൽ 16 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള തത്ത്വചിന്തകർ, സംഗീതജ്ഞർ, വാസ്തുശില്പികൾ എന്നിവരെ ഈ ബഹുമതി സ്വീകരിക്കാൻ തിരഞ്ഞെടുത്തു. അവരിൽ കത്തോലിക്കർ, ആംഗ്ലിക്കൻ, ലൂഥറൻ, രണ്ട് ഓർത്തഡോക്സ് ക്രിസ്ത്യാനികൾ, ജൂതൻ എന്നിവരും ഉൾപ്പെടുന്നു.