സിയോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടന്ന ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 50 പേർ മരിച്ചു. സോളിലെ ഇറ്റിയാവനിലാണ് ദുരന്തമുണ്ടായത്. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ആഘോഷങ്ങള്‍ക്കിടെ തിരക്കില്‍പെട്ട് ഹൃദയസ്തംഭനമുണ്ടായാണ് ഇത്രയുംപേര്‍ മരിച്ചത്.
ഒരു ലക്ഷത്തിലേറെ പേർ ഇറ്റേവോനിൽ ഹാലോവീൻ ആഘോഷത്തിനെത്തിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് മാസ്ക് ആവശ്യമില്ലാതെ ഹാലോവീൻ ആഘോഷത്തിന് അനുമതി ലഭിച്ചത്.
ജനക്കൂട്ടം ഇടുങ്ങിയ തെരുവിലേക്ക് എത്തിയപ്പോഴാണ് തിക്കിലും തിരക്കിലും അപകടമുണ്ടായത്. മേഖലയില്‍ ദുരന്തനിവാരണ സേനയെ വിന്യസിക്കാന്‍ പ്രസിഡന്‍റ് യൂണ്‍ സുക് യോള്‍ ഉത്തരവിട്ടു.