ടോക്കിയോ: ജപ്പാനിൽ ഒരു മന്ത്രി കൂടി രാജിവച്ചു. ആഭ്യന്തര മന്ത്രി മിനോരു ടെറാഡയാണ് രാജിവച്ചത്. പ്രധാനമന്ത്രി ഫുമിയോ കിഷിദ ആരോപണവിധേയനായ ഫണ്ടിങ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് രാജി.
ഇതോടെ രാജ്യത്ത് ഒരു മാസത്തിനിടെ രാജിവക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മിനോരു.
പ്രധാനമന്ത്രി തന്നെ പുറത്താക്കാൻ ഒരുങ്ങുന്നതായുള്ള മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് രാജി.
അതേസമയം, റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിക്കാൻ കിഷിദയുടെ ഓഫീസ് തയാറായില്ല. മൂന്നാമത്തെ മന്ത്രിയുടേയും രാജിയെ തുടർന്ന് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കിഷിദ സർക്കാർ.