ബംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബംഗളൂരു: ബംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന സുഹൈല്‍, ഒമര്‍, സാഹിദ്, മുദാസിര്‍, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി സ്‌ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ബംഗളൂരു സ്വദേശികളായ പ്രതികള്‍ മുമ്പ് 2017 ല്‍ അറസ്റ്റിലായവരും കൊലപാതക കേസില്‍ 18 മാസം ജയിലില്‍ കഴിഞ്ഞിരുന്നവരുമാണ്. ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നഇവര്‍ ചില ഭീകരരുമായി ബന്ധം സ്ഥാപിച്ചതായും സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയും ചെയ്തതായുമാണ് സൂചന.

ബംഗളൂരുവിലെ ആര്‍ടി നഗര്‍ പ്രദേശ വാസിയായ പ്രതി ജുനൈദിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. ഇയാള്‍ വിദേശത്ത് സ്ഥിരതാമസമാക്കിയതായും ആയുധങ്ങളും സ്ഫോടക വസ്തുക്കളും നല്‍കിയതിന്റെ മുഖ്യ സൂത്രധാരനുമാണ് ജുനൈദെന്നാണ് പൊലീസ് പറയുന്നത്.

ജുനൈദിനെ കണ്ടെത്താന്‍ ബംഗളൂരു പൊലീസ് കേന്ദ്ര ഏജന്‍സികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചു  വരികയാണെന്നും സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.