അന്‍വാര്‍ ഉള്‍ ഹഖ് പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി

അന്‍വാര്‍ ഉള്‍ ഹഖ്  പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവല്‍ പ്രധാനമന്ത്രിയായുള്ള അന്‍വാര്‍ ഉള്‍ ഹഖിന്റെ നിയമനം.

രാജിവച്ച പ്രധാനമന്ത്രിയും നവാസ് ഷെരിഫീന്റെ സഹോദരനുമായ ഷഹബാസ് ഷെറീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും നടത്തിയ ചര്‍ച്ചയിലാണ് അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി തിരുമാനിച്ചത്.

ഈ വര്‍ഷാവസാനം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് വരെ പാക്കിസ്ഥാന്റെ ഭരണസാരഥ്യം വഹിക്കുക കാക്കറിന്റെ നേതൃത്വത്തിലുളള കാവല്‍ സര്‍ക്കാരായിരിക്കും.

ഇദേഹത്തെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചുകൊണ്ടുള്ള കത്തില്‍ ഷെഹബാസ് ഷരീഫും രാജാ റിയാസും ഒപ്പുവച്ചതായും അത് പ്രസിഡന്റിന്റെ പരിഗണനക്ക് അയച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിര്‍ദേശം പ്രസിഡന്റ് ആരിഫ് ആല്‍വി അംഗീകരിച്ചിട്ടുണ്ട്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത നവംബറില്‍ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പാകിസ്ഥാനില്‍ മണ്ഡല പുനര്‍നിര്‍ണയം നടക്കുകയാണ്. ഇതിന് ശേഷമാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.