ജോലി സ്ഥലത്തേക്കുള്ള എളുപ്പ വഴി: ചൈന വന്‍മതിലിന്റെ ഒരു ഭാഗം തകര്‍ത്ത് തൊഴിലാളികള്‍

ജോലി സ്ഥലത്തേക്കുള്ള എളുപ്പ വഴി:  ചൈന വന്‍മതിലിന്റെ ഒരു ഭാഗം തകര്‍ത്ത് തൊഴിലാളികള്‍

ബീജിംഗ്: ജോലി സ്ഥലത്തേയ്ക്ക് പോകാനുള്ള എളുപ്പ വഴിയ്ക്ക് വേണ്ടി ചൈനയിലെ വന്‍മതിലിന്റെ ഒരു ഭാഗം നിര്‍മ്മാണ തൊഴിലാളികള്‍ തകര്‍ത്തു. സെന്‍ട്രല്‍ ഷാംഗ് സി പ്രവിശ്യയിലെ തൊഴിലാളികളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതില്‍ പൊളിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

മതില്‍ പൊളിച്ചതിന് സമീപം ജോലി ചെയ്യുന്ന മുപ്പതുകാരനെയും അമ്പത്തഞ്ചുകാരിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി സ്ഥലത്തേയ്ക്ക് അവരുടെ മണ്ണുമാന്തി യന്ത്രം കൊണ്ടുപോകുന്നതിനാണ് മതിലിന്റെ ഒരു ഭാഗം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. മതില്‍ തകര്‍ത്തതിനെക്കുറിച്ച് ഓഗസ്റ്റ് 24 നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു്‌പേര്‍ അറസ്റ്റിലായത്.

1987 മുതല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച വന്‍മതില്‍ ബി.സി 220 നും എ.ഡി 1600 കളിലെ മിങ് രാജവംശ കാലത്തിനുമിടയിലാണ് നിര്‍മ്മിച്ചത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിക വസ്തുവാണ് ചൈന വന്‍മതില്‍. വന്‍മതില്‍ നശിച്ച് തുടങ്ങിയെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

അതിനാല്‍ തന്നെ ചൈനീസ് ഭരണകൂടം വന്‍മതില്‍ സംരക്ഷിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. വന്‍മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹക്കുറ്റത്തിന് സമാനമായാണ് കരുതപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.