മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്വി അറസ്റ്റില്‍

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍  സാക്കിയുര്‍ റഹ്മാന്‍ ലഖ്വി അറസ്റ്റില്‍

ന്യൂഡല്‍ഹി: ലഷ്‌കറെ തൊയ്ബ കമാന്‍ഡറും 2011 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്വി പാകിസ്ഥാനില്‍ അറസ്റ്റിലായി. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പഞ്ചാബില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് കേസെടുത്തിരുന്നത്. ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

മുംബൈ ആക്രമണത്തെ തുടര്‍ന്ന് ലഖ്വിയെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള 10 ലഷ്‌കറെ തൊയ്ബ ഭീകരരാണ് ആക്രമണം നടത്തിയത്. നാല് വര്‍ഷത്തോളം പാകിസ്ഥാനില്‍ തടവില്‍ കഴിഞ്ഞ സാക്കിയുര്‍ റഹ്മാന്‍ ലഖ്വി 2015ല്‍ ആണ് ജയില്‍ മോചിതനായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.