ലക്ഷ്യം സമാധാനം; ഖത്തറിനെതിരായ ഉപരോധം സൗദി പിന്‍വലിച്ചു

ലക്ഷ്യം സമാധാനം; ഖത്തറിനെതിരായ ഉപരോധം സൗദി പിന്‍വലിച്ചു

ജിദ്ദ: ഖത്തറിനെതിരായ ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ സൗദി തുറന്നു. നാല് വര്‍ഷകാലം നീണ്ടുനിന്ന ഉപരോധത്തിനാണ് മാറ്റം വരുന്നത്. ഇന്ന് ജിസിസി ഉച്ചകോടിക്ക് സൗദി വേദിയാകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. കുവൈറ്റ് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദ ബന്ധം ആരോപിച്ച്‌ ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതും അതിര്‍ത്തികള്‍ അടച്ചതും. ആശയഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരും. സമാധാനം ലക്ഷ്യമിട്ടാണ് ഉപരോധം നീക്കുന്നതെന്നാണ് സൗദി പറയുന്നത്. അതേസമയം യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വിലക്ക് പിന്‍വലിച്ചിട്ടില്ല. ഉച്ചകോടിയില്‍ ഇവ പരിഹരിക്കപ്പെടുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.