ലിബ്നയുടെ അമ്മ സാലിയും മരണത്തിന് കീഴടങ്ങി; കളമശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി

ലിബ്നയുടെ അമ്മ സാലിയും മരണത്തിന് കീഴടങ്ങി; കളമശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി

കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ കണ്‍വെന്‍ഷനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം അഞ്ചായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45)യാണ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.

മകള്‍ 12 വയസുകാരി ലിബ്‌ന ബോംബ് സ്ഫോടനം നടന്നതിന്റെ പിറ്റേന്ന് മരണമടഞ്ഞിരുന്നു. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണം ചെയ്തിട്ടില്ല. മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല.

ഒക്ടോബര്‍ 29 ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. പ്രതി എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.