റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് സിസ്റ്റര്‍ സൗമ്യ ഒരാഴ്ച മുമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നതായി തെളിവ്

റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് സിസ്റ്റര്‍ സൗമ്യ ഒരാഴ്ച മുമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നതായി തെളിവ്

കണ്ണൂര്‍: കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യ (58)ാണ് അതേ സ്ഥലത്ത് ബസിടിച്ച് ഒരാഴ്ച മുന്‍പ് മരിച്ചത്.

കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചു. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്.

എന്നാല്‍ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ മരണത്തിന കാരണമെന്നാണ് ആക്ഷേപം. കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നെന്ന് മാത്രമല്ല വേഗ നിയന്ത്രണ സംവിധാനമോ സീബ്രാ ലൈനോ മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടെയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.