കാലിഫോര്‍ണിയയില്‍ കാര്‍ മറിഞ്ഞ് തീപിടിച്ച് മലയാളി ദമ്പതികളും രണ്ട് മക്കളും മരിച്ചു

കാലിഫോര്‍ണിയയില്‍ കാര്‍ മറിഞ്ഞ് തീപിടിച്ച് മലയാളി ദമ്പതികളും രണ്ട് മക്കളും മരിച്ചു

പ്ലസന്റണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനും പത്തനംതിട്ട കൊടുമണ്‍ സ്വദേശിയുമായ തരുണ്‍ ജോര്‍ജും ഭാര്യ റിന്‍സിയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അമിത വേഗതയിലെത്തിയ ഇലക്ട്രിക് കാര്‍ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.



കാലിഫോര്‍ണിയയിലെ സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന് പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പ്ലസന്റണ്‍ പൊലീസ് അറിയിച്ചു.

തരുണ്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്ട്രിക് കാറിലാണ്. അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികള്‍ യൂണിഫൈഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

ചെന്നൈ അണ്ണാനഗര്‍ ഈസ്റ്റില്‍ താമസിക്കുന്ന ജോര്‍ജ് സി.ജോര്‍ജ് (ജോര്‍ജി), അനിത ദമ്പതികളുടെ മകനാണു തരുണ്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.