ഷാർജ: ഷാർജയില്‍ വിമാനത്തിന് തീ പിടിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത നിഷേധിച്ച് ഷാർജ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇത്തരത്തിലുളള രണ്ട് വീഡിയോകള്‍ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണം നല്‍കിയത്.
തുർക്കിയില്‍ നിന്നുളള വിമാനം യന്ത്ര തകരാർ മൂലം പറന്നുയർന്ന് രണ്ട് മിനിറ്റിനകം തിരിച്ചിറക്കേണ്ടി വന്നു. എഞ്ചിന്‍ തകരാറിനെ തുടർന്നാണ് തീയും പുകയും ഉയർന്നത്. എന്നാല്‍, മൂന്ന് മിനിറ്റിനുളളില്‍ തകരാർ പരിഹരിക്കുകയും ചെയ്തു. യാത്ര തുടർന്ന വിമാനം ഇസ്താംബുളില്‍ സുരക്ഷിതമായി എത്തിചേർന്നതായും അധികതർ വ്യക്തമാക്കി.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും വകുപ്പ് ഓർമ്മിപ്പിച്ചു.