നേപ്പാള്‍ ഭൂചലനം: മരണ സംഖ്യ ഉയരുന്നു; ഇതുവരെ 53 ജീവന്‍ നഷ്ടമായി, 62 പേര്‍ക്ക് പരിക്ക്

നേപ്പാള്‍ ഭൂചലനം: മരണ സംഖ്യ ഉയരുന്നു; ഇതുവരെ 53 ജീവന്‍ നഷ്ടമായി, 62 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിന്റെ ടിബറ്റന്‍ മേഖലയിലെ സിസാങിലുണ്ടായ ഭൂചലനത്തില്‍ മരണം 53 ആയി. ഇന്ന് രാവിലെ 6.35 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബിഹാറിന്റെ തലസ്ഥാനമായ പട്നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കു കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47 ന് അഫ്ഗാനിസ്ഥാനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്.

ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി ആറ് ചലനങ്ങളാണുണ്ടായത്. നേപ്പാളില്‍ ഇതിനു മുന്‍പും ശക്തമായ ഭൂചലനമുണ്ടായിട്ടുണ്ട്. 2005 ലുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.