കടുന: നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം. ബോക്കോസ് കൗണ്ടിയിലെ റുവി ബി ഗ്രാമത്തിലെ ക്രിസ്ത്യൻ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 11 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഗർഭിണിയായ സ്ത്രീയും അവരുടെ ഭർത്താവും 10 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.
'87കാരനായ ഒരു സമുദായ മൂപ്പന് ആദരാഞ്ജലി അർപ്പിക്കാൻ ഒത്തുകൂടിയ സംഘത്തിന് നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. തോക്കുധാരികൾ മുന്നറിയിപ്പില്ലാതെ എത്തി ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികളുടെ ആക്രമണം 45 മിനിറ്റിലധികം നീണ്ടുനിന്നു'- ദൃക്സാക്ഷികൾ പറഞ്ഞു. റുവി നിവാസികൾ ഇപ്പോൾ ഉയർന്ന അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. അധികാരികളിൽ നിന്ന് വാക്കാലുള്ള ഉറപ്പുകൾ മാത്രമല്ല, വ്യക്തമായ സംരക്ഷണ നടപടികളും അടിയന്തിരമായി ആവശ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഫുലാനികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ക്രൈസ്തവര്‍ അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന രാജ്യമാണ് നൈജീരിയ.