കുവൈറ്റ്: സിവിൽ ഐഡി കാർഡുകൾ വീടുകളിൽ എത്തിച്ചു നൽകുവാനായുള്ള സംവിധാനത്തിന് പച്ചക്കൊടി കാട്ടി ഓഡിറ്റ് ബ്യൂറോ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പിഎസിഐ) അഭ്യർത്ഥനയ്ക്ക് കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ആണ് അംഗീകാരം നൽകിയത്.
ഇതിനായുള്ള കരാർ ഒരു പ്രാദേശിക കമ്പനിക്ക് നൽകി. ഓരോ സിവിൽ ഐഡി കാർഡ് വിതരണത്തിനും ഒരു വർഷത്തേക്ക് 650 ഫിൽസ് ഈടാക്കുന്നതാണ്. മൂന്നു മാസത്തിനകം ഈ സംവിധാനം പ്രവർത്തനക്ഷമമാകും എന്ന് കരുതപ്പെടുന്നു.