ഇനി ഇടുക്കിയിലും ട്രെയിന്‍ ഓടും: അങ്കമാലി-ശബരി പാത യഥാര്‍ഥ്യത്തിലേക്ക്

ഇനി ഇടുക്കിയിലും ട്രെയിന്‍ ഓടും: അങ്കമാലി-ശബരി പാത യഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: ഇടുക്കി ജില്ലയും റെയില്‍വേ ഭൂപടത്തിലെത്തുന്നു. അങ്കമാലി-ശബരി പാത യാഥാര്‍ഥ്യമാകുന്നു. തൊടുപുഴവഴിയാണ് പാത കടന്നുപോവുക. കാലടി മുതല്‍ തൊടുപുഴ വരെയുള്ള 58 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനും റെയില്‍വേക്ക് മുന്നില്‍ പ്രായോഗിക തടസങ്ങളില്ല.

ഇടുക്കി റെയില്‍വേ ഭൂപടത്തില്‍ ചേര്‍ക്കപ്പെടുന്നതോടെ ടൂറിസം വ്യവസായവും വളരും. മൂന്നാര്‍, തേക്കടി, ദേവികുളം, പീരുമേട് തുടങ്ങിയ കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ മെച്ചപ്പെടും. ചെങ്ങന്നൂര്‍-പമ്പ പാതയ്ക്ക് 19 കിലോമീറ്റര്‍ വനഭൂമി ആവശ്യമായതിനാല്‍ തുടക്കത്തിലേ വനം വകുപ്പിന്റെ പാരിസ്ഥിതികാനുമതി വേണം. അങ്കമാലി-ശബരി പാതയില്‍ ആദ്യ ഘട്ടത്തില്‍ എരുമേലിവരെയാണ് അംഗീകാരമെന്നതിനാല്‍ വനഭൂമി വരുന്നില്ല.

ചെങ്ങന്നൂര്‍-പമ്പ പാതയ്ക്ക് ദൈര്‍ഘ്യം കുറവാണെങ്കിലും അത് തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്നവര്‍ക്കാകും പ്രയോജനപ്പെടുക. വടക്ക് ഭാഗത്ത് നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ദൂരം കൂടും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരില്‍ 80 ശതമാനത്തിലധികവും വടക്കുഭാഗം വഴി എത്തുന്നവരാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.