മനാഗ്വ : നിക്കാരഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കടുത്ത അടിച്ചമർത്തലുകൾക്കിടയിലും ക്രൈസ്തവ സമൂഹത്തിന് ശുഭപ്രതീക്ഷ. മനാഗ്വയിൽ എട്ട് പുതിയ ഡീക്കന്മാർ പട്ടം സ്വീകരിച്ചു. ആർച്ച് ബിഷപ്പ് കർദിനാൾ ലിയോപോൾഡോ ബ്രെൻസ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ലൂയിസ് ആൽഫ്രെഡോ ഹെർണാണ്ടസ് ഹെർണാണ്ടസ്, കെവിൻ മയോർഗ സിൽവ, ആർനോൾഡ് വാസ്‌ക്വസ് നുനെസ്, ബൈറൺ കാലെറോ ഹെർണാണ്ടസ്, ജോർജ് മൊറേൽസ് മൊറേൽസ്, മിൽട്ടൺ വിവാസ് വെലാസ്‌ക്വസ്, ജോസ് ലുക്വസ് ഒർട്ടിസ്, എവാരിസ്റ്റോ ബ്രാക്കമോണ്ടെ പൊട്ടോസ്മെ എന്നിവരാണ് എട്ട് പുതിയ ഡീക്കൻമാർ.
എട്ട് പേർ ഡീക്കൻ പട്ടം സ്വീകരിച്ചത് നിക്കരാഗ്വയ്ക്ക് പ്രതീക്ഷയുടെ ഒരു കിരണമാണ് നൽകുന്നതെന്ന് കർദിനാൾ ലിയോപോൾഡോ ബ്രെൻസ് വിശുദ്ധ കുർബാനക്കിടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ദൈവത്തിന്റെ വിളി കേൾക്കാൻ ഭയപ്പെടേണ്ടതില്ലെന്നും ദൈവവിളി തിരിച്ചറിയാനും പ്രതികരിക്കാനും കർദിനാൾ ബ്രെൻസ് യുവാക്കളെ പ്രോത്സാഹിപ്പിച്ചു. കർദിനാളിന്റെ വാക്കുകൾ കത്തീഡ്രലിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് പ്രത്യാശയും പ്രോത്സാഹനവും നൽകി.