ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചെലെസിൽ പ്രതിഷേധം കനക്കുന്നുി. മൂന്നാം ദിനവും പ്രതിഷേധക്കാരും സേനയും ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമർത്താനായി 700 യുഎസ് മറീനുകളേയും കൂടുതൽ നാഷനൽ ഗാർഡുകളേയും പ്രദേശത്തേക്ക് അയച്ചതായി ട്രംപ് അറിയിച്ചു.
ഫെഡറൽ ഓഫിസിന് മുമ്പിൽ നിരവധിപേർ തടിച്ചുകൂടിയിട്ടുണ്ട്. നിയമ വിരുദ്ധമായി കൂട്ടം കൂടരുതെന്ന പൊലീസ് നിർദേശം കാറ്റിൽ പറത്തിക്കൊണ്ട് ജനങ്ങൾ ഇപ്പോളും പ്രതിഷേധ മാർച്ചുകളും റാലികളും സംഘടിപ്പിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ട്രംപ് ഭരണകൂടം നാഷണൽ ഗാർഡുകളെ അയച്ചിരുന്നു.
ട്രംപിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കോടതിൽ കേസ് ഫയൽ ചെയ്തു. ഡൗണ്‍ടൗണിലെ പ്രധാന ‘101 ഫ്രീവേ’, പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കീഴിലെ വെയ്മോ കമ്പനിയുടെ ഒട്ടേറെ ഡ്രൈവറില്ലാ കാറുകള്‍ ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ കത്തിച്ചു.
പൊലീസിന് നേരേ കല്ലും റബര്‍ ബുള്ളറ്റും പുകബോംബും എറിഞ്ഞു. റബര്‍ ബുള്ളറ്റ് ഏറ്റ് ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. ചാനല്‍ നയന്റെ റിപ്പോര്‍ട്ടര്‍ ലോറന്‍ ടൊമാസിക്കാണ് പരിക്ക് പറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി 39 പേരെ അറസ്റ്റ് ചെയ്തു. ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രക്ഷോഭം നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സിറ്റി പോലീസ് മേധാവി ജിം മക്ഡൊണെല്‍ പറഞ്ഞു.
അതിനിടെ കാലിഫോർണിയയിലെ മറ്റൊരു നഗരമായ സാൻ ഫ്രാൻസിസ്കോയിലും പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടു. 148 പേർ അറസ്റ്റിലായിട്ടുണ്ട്. പിരിഞ്ഞ് പോകാൻ വിസമ്മതിച്ച ഗ്രൂപ്പുകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിലായ ഒട്ടേറെ പേർ സാൻഫ്രാൻസിസ്കോയ്ക്ക് പുറത്തുള്ളവരാണ് എന്ന് അധികൃതർ പറയുന്നു.