'ദുരിതമീ യാത്ര'... സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി

'ദുരിതമീ യാത്ര'... സംസ്ഥാനത്തെ  റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനായാവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിത പൂര്‍ണമാണെന്ന് കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേ കോടതി വിമര്‍ശനം ഉന്നയിച്ചു.

എറണാകുളം മുതല്‍ പൊന്നാനി വരെയുള്ള യാത്ര അങ്ങേയറ്റം ദുസഹമാണ്. എന്നാല്‍ പൊന്നാനി മുതല്‍ കോട്ടക്കല്‍ വരെ സുഗമമായി സഞ്ചരിക്കാമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ടിന് വലിയ തോതില്‍ ആശ്വാസമായിട്ടുണ്ട്. എന്നാല്‍ മുല്ലശേരി കനാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഇനിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാനുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തൃക്കാക്കര നഗരസഭ പരിധിയില്‍ നിന്ന് കൊച്ചിയിലേക്ക് വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. അത് കൊച്ചി നഗരത്തില്‍ തടസം സൃഷ്ടിക്കുന്നതായും പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.