എബോള ആശങ്കയൊഴിഞ്ഞു; സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിയുടെ രക്ത സാമ്പിള്‍ ഫലം നെഗറ്റീവ്

എബോള ആശങ്കയൊഴിഞ്ഞു; സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിയുടെ രക്ത സാമ്പിള്‍ ഫലം നെഗറ്റീവ്

കോട്ടയം: എബോള വൈറസ് രോഗബാധ സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിയെ ഡിസ്ചാര്‍ജ് ചെയ്തു.

പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ച രക്ത സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് വിട്ടത്.

സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കണക്ഷന്‍ ഫ്‌ളൈറ്റിനായി ഉഗാണ്ടയില്‍ ഇറങ്ങിയിരുന്നു.

യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛര്‍ദിയും ഷുഗര്‍ ഉയര്‍ന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇത്തരം പകര്‍ച്ചവ്യാധി സാധ്യതയുള്ള മേഖലകളില്‍ നിന്നും എത്തുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നത് ആരോഗ്യവകുപ്പിന്റെ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.