ഒമാന്‍: ലോകത്തെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശ പ്രകാരമാണ് നടപടി.
ലെബനൻ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഗിനിയ, ഘാന, സിറിയ, ലിയോൻ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമ്മാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 25 വരെയാണ് നിലവിൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ ലോകമെമ്പാടും വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.