ദുബായ്: സിനോഫാം കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് നൽകാമെന്ന് യുഎഇയിലെ ഡോക്ടർമാർ. രോഗങ്ങൾക്കെതിരായ പ്രതിരോധശേഷി കുറവുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഉയർന്ന അപകടസാധ്യതയുള്ളവർ എന്നിവർക്ക് സിനോഫോം വാക്സിൻ മൂന്നാമത്തെ ഡോസ് നൽകാമെന്നാണ് വിദഗ്ധാഭിപ്രായം.
കോവിഡ് -19 വാക്‌സിനിലെ പരിഷ്‌ക്കരിച്ച മൂന്നാം ഡോസ് ആന്റിബോഡികളുടെ വികസനം വർദ്ധിപ്പിക്കുകയും വൈറസിന്റെ വകഭേദങ്ങൾക്കെതിരായ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.
വർദ്ധിച്ചുവരുന്ന കോവിഡ് വൈറസ് വകഭേദങ്ങൾക്കെതിരെ പോരാടുന്നതിന് സിനോഫോം വാക്സിന്റെ രണ്ട് ഡോസുകളിൽ നിന്ന് നൽകുന്ന പ്രതിരോധശേഷി ചിലർക്ക് മതിയാകില്ല. രണ്ട് ഡോസുകൾ കുത്തിവയ്പ് നടത്തിയ ശേഷം, കോവിഡ് -19 നെതിരെ മതിയായ ആന്റിബോഡികൾ വികസിപ്പിക്കാത്ത താമസക്കാർക്കും എമിറാറ്റികൾക്കും സിനോഫോം വാക്സിൻ മൂന്നാമത്തെ ബൂസ്റ്റർ ഡോസിന് ശുപാർശ ചെയ്യും.
മതിയായ ആന്റിബോഡികൾ വികസിപ്പിക്കാത്തവർക്കോ കോവിഡ് -19 ൽ നിന്ന് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്കോ മൂന്നാമത്തെ ഡോസ് നല്‍കാമെന്ന് ഡോക്ടർമാർ പറഞ്ഞു.