ഷാർജ: റമദാന്‍ മാസത്തില്‍ ഷാർജയിലെ സ്വകാര്യ സ്കൂളുകളില്‍ പരീക്ഷയുണ്ടാവില്ല. ഹോം വർക്കും കുറയ്ക്കാനാണ് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയുടെ നിർദ്ദേശം.
രാവിലെ ഒൻപത് മണിക്ക് ശേഷമായിരിക്കും പഠനം തുടങ്ങുക. പരമാവധി മൂന്ന് മുതല്‍ അഞ്ച് മണിക്കൂർ വരെ മാത്രമെ അധ്യയനം ഉണ്ടാകൂ. മൂന്ന് മണിക്കൂറില്‍ കുറയരുത്. അധ്യയന സമയം കുറച്ചതുകൊണ്ടാണ് ഹോം വർക്കുകളും പ്രൊജക്ടുകളുമൊക്കെ കുറയ്ക്കണമെന്ന നിർദ്ദേശവും നല്‍കിയിട്ടുളളത്.
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് റമദാന്‍ ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് ഇത്തവണയും റമദാനെ സ്വീകരിക്കാനൊരുങ്ങുന്നത്.