ഷാർജ: റസ്റ്ററന്റുകള്‍ക്ക് ഇത്തവണത്തെ റമദാനില്‍ മുസ്ലീമല്ലാത്തവർക്ക് ഭക്ഷണം വില്‍ക്കാന്‍ അനുമതി തേടാം. ഇത്തരത്തില്‍ അനുമതിക്കായുളള അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അതേസമയം തന്നെ ഭക്ഷണങ്ങളുടെ പ്രദർശനമോ മേശയില്‍ വിളമ്പുന്ന രീതിയോ പാടില്ല. അങ്ങനെയുളള പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അനുമതി റദ്ദാക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണം റസ്റ്ററന്റുകളുടെ പ്രവർത്തനമെന്നുകൂടി അധികൃതർ ഓർമിപ്പിച്ചു.