റമദാനില്‍ 100 ദശലക്ഷം ഭക്ഷണപൊതികള്‍; കാരുണ്യഹസ്തം നീട്ടി ദുബായ് ഭരണാധികാരി

റമദാനില്‍ 100 ദശലക്ഷം ഭക്ഷണപൊതികള്‍; കാരുണ്യഹസ്തം നീട്ടി ദുബായ് ഭരണാധികാരി

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത്തവണയും റമദാനില്‍ കാരുണ്യഹസ്തമേകുന്നു. 100 ദശലക്ഷം ഭക്ഷണപൊതികളാണ് റമദാനില്‍ വിതരണം ചെയ്യുക. 20 രാജ്യങ്ങളില്‍ ആ ഭക്ഷണപൊതികളെത്തും. വിശന്നിരിക്കുന്നവർക്കും കുടുംബങ്ങള്‍ക്കുമായാണ് ക്യാംപെയിന്‍ പ്രഖ്യാപിച്ചിട്ടുളളത്.

യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവാണ് (എംബിആർജിഐ) ക്യാംപെയിന് നേതൃത്വം നൽകുന്നത്. കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന ഈ കാലത്ത് യുഎഇയുടെ ഈ കാരുണ്യവായ്പ് ഏറെ പേർക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കഴി‍ഞ്ഞ വർഷം 10ദശലക്ഷം ഭക്ഷണ പൊതികള്‍ ക്യാംപെയിനും യുഎഇ നടത്തിയിരുന്നു.

പൊതുജനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാം. ദുബായ് ഭരണാധികാരി പ്രഖ്യാപിച്ച 100 ദശലക്ഷം ഭക്ഷണപൊതികള്‍ ക്യാംപെയിനില്‍ പൊതുജനങ്ങള്‍ക്കും ഭാഗമാകാം. https://www.100millionmeals.ae/ എന്ന വെബ്സൈറ്റിലൂടെയോ 8004999 എന്ന നമ്പറിലൂടെയോ ഇതേ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. ഡു എത്തിസലാത്ത് എന്നീ മൊബൈല്‍ ഇന്‍റർനെറ്റ് സേവന ദാതാക്കളിലൂടെയും സംഭാവനകള്‍ നല്‍കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.