അബുദാബി: മാസം തികയാതെ പിറന്ന പെണ്‍കുഞ്ഞ് ജീവിതത്തോട് പൊരുതുന്നു. അബുദാബിയിലെ എന്‍എംസി റോയല്‍ ആശുപത്രിയിലാണ് ഗർഭത്തിന്റെ 23 മത് ആഴ്ചയില്‍ ലത്തീഫയെന്ന പെണ്‍കുഞ്ഞ് പിറന്നത്. ഒരു ആപ്പിളിന്റെ ഭാരവും (ഏകദേശം 250 ഗ്രാം) കൈയിലൊതുങ്ങുന്ന വലിപ്പവുമാണ് കുഞ്ഞിനുളളതെന്ന് ഡോക്ടർമാർ പറഞ്ഞു.
സ്വദേശികളായ അഹമ്മദ് ഹുസൈന്‍ സാലം ഫാത്തിമ ഒമർ ദമ്പതികളുട മകളാണ് ലത്തീഫ. ഇവരുടെ ആദ്യ കുഞ്ഞ് മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചിരുന്നു. വളരെ നേരത്തെ പ്രസവം നടന്നതിനാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് ലത്തീഫയും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ആവശ്യമായതിനാല്‍ കുഞ്ഞിലെ നിയോനേറ്റല്‍ ഐസിയുവിലേക്ക് മാറ്റി.