കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു. 80% നിറഞ്ഞു; രോഗികളുടെ എണ്ണം കൂടിയാല്‍ വന്‍ പ്രതിസന്ധി

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു. 80% നിറഞ്ഞു; രോഗികളുടെ എണ്ണം കൂടിയാല്‍ വന്‍ പ്രതിസന്ധി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകളില്‍ 80 ശതമാനത്തിലും കോവിഡ് രോഗികള്‍ നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് ഇന്നലെ വൈകുന്നേരം മിച്ചമുള്ളത്. ഇനിയും രോഗികളുടെ എണ്ണം കൂടുന്നത് വന്‍ പ്രതിസന്ധിയുണ്ടാക്കും.

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. കിടക്കകള്‍ നിറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികള്‍ ഐ.സി.യുവിലുണ്ട്. 818 പേര്‍ വെന്റിലേറ്ററിലുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി 238 വെന്റിലേറ്ററുകളാണ് അവശേഷിക്കുന്നത്.

എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍. ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ. ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഇവ ഒഴിവില്ല.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി നീക്കിവച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് അവശേഷിക്കുന്നത്. ഓക്‌സിജന്‍ സൗകര്യമുള്ള 2843 കിടക്കകളില്‍ 528 എണ്ണമേ അവശേഷിക്കുന്നുള്ളൂ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.