റഷ്യ : കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്സിനും അനുമതി നൽകി റഷ്യ. പ്രസിഡന്റ് വ്ളാഡിമിര് പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ വെക്ടര് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിന് വികസിപ്പിച്ചത്. മരുന്ന് കഴിഞ്ഞ മാസം മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇതിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡിനെതിരെയുള്ള രണ്ട് മരുന്നുകളുടെയും ഉത്പാദനം വർ ധിപ്പിക്കണമെന്ന് പുടിന് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യ ആദ്യം നിർമിച്ച കൊവിഡ് വാക്സിൻ സ്പുട്നിക് -5 ഇതുവരെ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.