ടോക്യോ: ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് വീണ്ടും സെമി കാണാതെ പുറത്തായി. നാലാം ഹീറ്റ്സിൽ മത്സരിച്ച ദ്യുതി ഈ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച് 23.85 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും, ഹീറ്റ്സിൽ ഏഴാം സ്ഥാനത്തായിപ്പോയി.
ഇതോടെ താരം സെമി കാണാതെ പുറത്തായി. നേരത്തെ, 100 മീറ്ററിലും ദ്യുതിക്ക് മുന്നേറാനായിരുന്നില്ല.എന്നാൽ ഡിസ്കസ് ത്രോയിൽ ഉൾപ്പെടെ മെഡൽ പ്രതീക്ഷിക്കുന്ന ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും.
വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യൻ താരം കമൽപ്രീത് കൗറാണ് ഇന്ന് ഫൈനലിന് ഇറങ്ങുക. യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തോടെ ഫൈനൽ കടന്ന കമൽപ്രീതിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ട്.