ടോക്യോ: ഒളിമ്പിക്സിൽ വെങ്കല മെഡലിനായുള്ള നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് തോൽവി. മൂന്നിനെതിരേ നാലുഗോളുകൾക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്.
ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യൻ വനിതകൾ ബ്രിട്ടനോട് അവസാനം വരെ പൊരുതിയ ശേഷമാണ് തോൽവിക്ക് കീഴടങ്ങിയത്.
ബ്രിട്ടന് വേണ്ടി സിയാൻ റായെർ, പിയേനി വെബ്, ഗ്രേസ് ബാൽസ്ഡൺ, സാറ റോബേർട്സൺ എന്നിവർ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി ഗുർജിത് കൗർ ഇരട്ട ഗോളുകൾ നേടിയപ്പോൾ വന്ദന കടാരിയ മൂന്നാം ഗോൾ നേടി.
വെങ്കല മെഡൽ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യൻ വനിതകൾ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.