ദുബായ്: ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് അടിയന്തര ഉപയോഗത്തിന് യുഎഇ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേകം നിശ്ചയിച്ച വിഭാഗങ്ങള്‍ക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുളളത്. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനാവുക.
സിനോഫാം വാക്സിന്‍ എടുത്തശേഷം ഫൈസറോ സ്പുട്നികോ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ലഭിക്കില്ല.
60 വയസ് കഴിഞ്ഞ പൗരന്മാർക്കും പ്രവാസികള്‍ക്കും ബൂസ്റ്റർ ഡോസ് ലഭിക്കും.
ഗുരുതരമായ അസുഖങ്ങളുളള 50 വയസിനും 59 വയസിനും ഇടയിലുളളവർക്കും ആരോഗ്യകേന്ദ്രങ്ങളിൽ ദീർഘകാല പരിചരണത്തിൽ കഴിയുന്നവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാന്‍ അനുമതി നല്‍കിയതെന്നും അധികൃതർ അറിയിച്ചു.