ദുബായ്: അഞ്ച് മുതല്‍ പതിനൊന്ന് വയസുവരെ പ്രായമുളള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ഫൈസർ വാക്സിന്‍ എടുക്കാന്‍ യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതി. ഇതുവരെ ഈ പ്രായത്തിലുളള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. പരിശോധനകളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫൈസർ കുട്ടികള്‍ക്ക് നല്‍കാമെന്നുളള തീരുമാനത്തിലേക്ക് എത്തിയതെന്ന് ആരോഗമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. ഫൈസർ വാക്സിന്‍ സുരക്ഷിതമാണെന്നും കൂടുതല്‍ പ്രതിരോധ ശേഷി കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം സ്പുട്നിക് വാക്സിനും ഫൈസർ വാക്സിനും എടുത്ത പ്രതിരോധ ശേഷി കുറഞ്ഞവർക്കും ഗുരുതര അസുഖമുളളവർക്കും ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.