ദുബായ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തലെന്ന് യുഎഇയിലെ ആരോഗ്യവിദഗ്ധർ. 18 വയസിന് മുകളിലുളളവർക്ക് ബൂസ്റ്റർ ഡോസുകള്‍ നല്‍കും.
വാക്സിനെടുക്കാന്‍ ആരോഗ്യപരമായ ബുദ്ധിമുട്ടില്ലാത്തവർ വാക്സിനെടുത്ത് സ്വയം പ്രതിരോധം തീർക്കണം. അതുവഴി രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ ഭാഗമാകണമെന്ന് ഔദ്യോഗിക വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിനുകളായ ഫൈസർ, സ്പുട്നിക് വാക്സിനുകളെടുത്ത് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസുകളെടുക്കാം. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധം തീർക്കാന്‍ ബൂസ്റ്റർ ഡോസുകള്‍ക്ക് സാധിക്കുമെന്നും അവർ വിലയിരുത്തി.